Tuesday, May 23, 2006

അമ്മ

അമ്മ


പുറത്തേക്കിറങ്ങാന്‍ എനിക്കന്ന് കഴിഞ്ഞിരുന്നില്ല
എനിക്ക്‌
കൈക്കാലുകളുണ്ടായിരുന്നില്ല
വെറുമൊരു മാംസക്കഷ്ണമായിരുന്നു ഞാന്‍
അന്നും
അമ്മയ്ക്കെന്നെ വെറുപ്പായിരുന്നു
ഞാനാണല്ലോ അമ്മയുടെ ജീവിതം കീഴ്‌മേല്‍ മറിച്ചത്‌
ഞാന്‍ വലുതാകുന്നപോലെ
ആ വെറുപ്പിന്‍റെ വ്യാപ്തിയും വലുതായി
അമ്മ
എപ്പോഴുമെന്നെ ശപിച്ചുകൊണ്ടിരുന്നു
ഞാനൊന്നുമറിയുന്നില്ലെന്നമ്മ കരുതിയോ എന്തോ?
പെറ്റമ്മയുടെ സ്നേഹത്തെക്കുറിച്ച്‌ വാചാലമാകുന്നവര്‍
എന്നെ കണ്ടില്ലെന്ന് നടിക്കുകയാണോ?

പുറാത്തേക്കിറാങ്ങാനുള്ള വഴിയേ നോക്കിയപ്പോള്‍
ആദ്യം കണ്ടത്‌
ചാരിത്ര്യം കവര്‍ന്നെടുക്കപ്പെട്ടതിന്‍റെ അടയാളമായ
കുറേ ചോരത്തുള്ളികളാണ്‌
അമ്മ
ശപിക്കുന്നതിലര്‍ഥമുണ്ടെന്നപ്പോള്‍ തോന്നി
ആ പൊക്കിളില്‍നിന്നെന്‍റെ
പൊക്കിളിലേക്കുള്ളൊരു കയറുണ്ടല്ലോ
ആത്മഹത്യ ചെയ്താലോ?
പാപമാണെന്ന് മഹര്‍ഷി
പ്രശ്‌നങ്ങളില്‍ തളരരുതെന്നൊരു തത്വജ്ഞാനി
ഇനിയുമൊരുപാടനുഭവിക്കാനുണ്ടെന്ന് മറ്റൊരു ജ്ഞാനി
വിധിയെന്ന് കരുതി സമാധാനിക്കുകയെന്ന് സന്യാസി

നിങ്ങളൊക്കെത്തന്നെയല്ലേ
ഞാനിങ്ങനെയായതിനുത്തരവദികള്‍??
കപടസദാചാരവാദികള്‍...
പകല്‍മാന്യര്‍...
എന്‍റെ ചോര തിളച്ചു
ഒറ്റക്കുതിപ്പിനു ഞാന്‍ പുറത്തേക്ക്‌ ചാടി
അപ്പോഴമ്മ വാവിട്ടു കരയുകയായിരുന്നു
എന്‍റെ കണ്ണുനീര്‍ അമ്മ കണ്ടില്ല
ചുറ്റുമുള്ള ലോകം കണ്ട്‌ ഞാനമ്പരന്നു
തണല്‍തരാനൊരു മരവുമില്ലെന്ന് ബോധ്യപ്പെട്ടു
നാളെ
ഉടുവസ്‌ത്രത്തിലെന്‍റെ മാനവും ഇറ്റിവിഴുമെന്നോര്‍ത്ത്‌ പകച്ചു
അപ്പോഴേക്കും
അഞ്ഞൂറു രൂപയ്ക്കമ്മ എന്നെ വിറ്റു കഴിഞ്ഞിരുന്നു...

7 comments:

സു | Su said...

വളരെ നന്നായി :) ജീവിതസത്യങ്ങള്‍.

sami said...

thankyou,SU for u'r nice words...KEEP VISITING.....

വിശാല മനസ്കന്‍ said...

ഇത് കാണാന്‍ വൈകിപ്പോയി!
ടച്ചിങ്ങ് പോസ്റ്റ്. വളരെ നന്നായിട്ടുണ്ട്.

കുറുമാന്‍ said...

നന്നായിരിക്കുന്നു സമീഹ

തുടര്‍ന്നും എഴുതൂ

kumar © said...

സമീഷാ എന്തൊക്കെയോ പറയണം എന്നുണ്ട്.
ഒന്നും പറയുന്നില്ല.
നന്നായിട്ടുണ്ട് തുടര്‍ന്നും എഴുതുക.

ഡ്രിസില്‍ said...

ഞാനും കാണാന്‍ വൈകി. വളരെ നന്നായിരിക്കുന്നു സമീഹ.. ഇനിയും എഴുതുക. ഒരു ഭാവി കമലാസുരയ്യയെ പ്രതീക്ഷിക്കുന്നു :)

സാക്ഷി said...

നന്നായിട്ടുണ്ട്.
ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു.